February 18, 2024
February 18, 2024
മക്ക: സൗദിയിൽ ഹജ്ജ് തീർഥാടനത്തിനിടെ അനധികൃതമായി ധനസമാഹരണം നടത്തുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 7 വർഷം വരെ തടവും 5 ദശലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷയും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
അധികൃതരുടെ അനുമതിയില്ലാതെ സാധനങ്ങളായോ പണമായോ സംഭാവനകൾ ശേഖരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും അത് ഒരു വലിയ കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു. സാമ്പത്തിക നേട്ടങ്ങൾക്കായി തീർത്ഥാടകരെ വഞ്ചിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഉള്ള ശ്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F