February 27, 2024
February 27, 2024
റിയാദ്: സൗദിയിലെ റിയാദിൽ രാജ്യദ്രോഹ കുറ്റത്തിന് ഏഴ് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ഒറ്റി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് ബിൻ സൗദ് ബിൻ സഗീർ അൽ-ഷമ്മരി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദുല്ല അൽ-ഷഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സയീദ് അൽ-അസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ-സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ്, അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽ-ഷമ്മരി എന്നിവരെയാണ് ഇന്ന് (ചൊവ്വാഴ്ച) വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചിരുന്നു.
കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ വിവിധ ഘട്ടങ്ങളിലായാണ് പ്രതികൾ അറസ്റ്റിലായത്. മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കൽ, സുരക്ഷയെ അപകടപ്പെടുത്തുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്യൽ, സമൂഹത്തിന്‍റെ സുരക്ഷിതത്വവും സുസ്ഥിരതയും തകർക്കുക, ദേശീയ ഐക്യം അപകടപ്പെടുത്തുക, എന്ന ലക്ഷ്യത്തോടെ തീവ്രവാദ സംഘടനകളെയും സ്ഥാപനങ്ങളെയും സൃഷ്‌ടിക്കുക, ധനസഹായം നൽകുക, അവരുമായി ആശയവിനിമയം നടത്തുകയും ഇടപെടുകയും തീവ്രവാദ സമീപനം പുലർത്തുകയും ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F