September 16, 2023
September 16, 2023
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെദന്തചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദന്തൽ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും യോഗ്യരായ സ്വദേശികളെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2024 മാർച്ച് 10 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ നൽകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളുള്ള ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കുന്നുണ്ട്. ദന്തൽ വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സ്വദേശികളുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G