Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |
പരിഹാസങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും വ്യാജവാര്‍ത്ത, നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിന് പരിഗണിച്ചതായി പ്രസ്താവന നല്‍കിയിട്ടില്ലെന്ന് സമിതി അംഗം

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധനത്തിനുള്ള നൊബേല്‍ പ്രൈസിനായി പരിഗണിക്കുന്നുവെന്ന വാര്‍ത്ത ജനാധിപത്യ വിശ്വാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വലിയ തോതില്‍ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ മോദി ഭക്തരും തീവ്ര ഹിന്ദുത്വ അനുഭാവികളും ബോധപൂര്‍വം പടച്ചുവിട്ട വ്യാജവാര്‍ത്ത മാത്രമാണ് ഇതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി നൊബേല്‍ സമിതി അംഗം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടൊജെയാണ് ഇക്കാര്യം നിഷേധിച്ചത്.
 

Why has @ANI not tweeted this statement by Asle Toje? ???? pic.twitter.com/C3c6pUBdeI

— Mohammed Zubair (@zoo_bear) March 16, 2023

മോദിയെ നോബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുമെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ടൊജെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള വാര്‍ത്താ-സമൂഹ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ടൊജെയുടെ വെളിപ്പെടുത്തല്‍. നൊബേല്‍ പ്രൈസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡര്‍ എന്ന നിലയിലല്ല താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ടൊജെ വ്യക്തമാക്കി.


Latest Related News