May 20, 2022
May 20, 2022
ജിദ്ദ : ജിദ്ദയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയ പാലക്കാട് അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയം.കഴിഞ്ഞ ദിവസം രാത്രിയാണ് ജലീൽ പെരിന്തൽമണ്ണ ആശുപത്രിയിൽ മരിച്ചത്.
ജലീലിന്റെ ശരീരത്തിൽ നിറയെ കത്തികൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നു.തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്.വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.എന്നാൽ പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിലെത്താമെന്ന് ജലീൽ ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ ജലീലിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.തൊട്ടുപിന്നാലെ ജലീൽ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല.
ഇതിനിടെ,സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പെരിന്തൽമണ്ണയിൽ പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചത് യഹിയ എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഇയാൾ ഒളിവിലാണ്.ഇയാൾ സ്വർണക്കടത്ത് സംഘത്തിലെ അംഗമാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക