Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
റേഡിയോ ജോക്കി വധം,ചാടിപ്പോയ മൂന്നാംപ്രതി അപ്പുണ്ണി പിടിയിൽ

November 09, 2019

November 09, 2019

കൊച്ചി : പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതക കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെ പോലീസ് പിടികൂടി. ദോഹയിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെയാണ് ഇന്ന് കൊച്ചിയിലെ ഒരു വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസുകാർ സസ്‌പെൻഷനിൽ കഴിയുകയാണ്.

പ്രതിയെ കണ്ടുപിടിക്കുന്നതിനായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ കൊച്ചിയിലെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് എത്തിയ ഉടൻ പ്രതി കയ്യിലുള്ള എയർ ഗൺ വായിൽ തിരുകി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാൽ പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടി മാവേലിക്കരയിലേക്ക് കൊണ്ടുപോയി.

ദോഹയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന കിളിമാനൂർ സ്വദേശി രാജേഷ് 2018 മാർച്ച് 27നു പുലർച്ചെയാണ് മടവൂരിലെ തന്റെ സ്റ്റുഡിയോയിൽ വെച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.കേസിൽ ഒന്നാം പ്രതിയായ സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. സാമ്പത്തിക കേസിനെ തുടർന്ന് വൻ തുകയുടെ ചെക്ക് കേസ് നിലനിൽക്കുന്നതിനാൽ ഒന്നാം പ്രതി സത്താർ ഖത്തറിൽ തന്നെ തുടരുകയാണ്. രണ്ടാം പ്രതിയും ദോഹയിൽ സത്താറിന്റെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സാലിഹ് പിന്നീട് നാട്ടിലെത്തി പൊലീസിന് കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്.


Latest Related News