Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സന്മനസ്സുള്ളവർ കൈകോർത്താൽ രാജേഷിനെ നാട്ടിലെത്തിക്കാം,ജീവൻ നിലനിർത്തുന്നത് ഒട്ടകത്തിനുള്ള ഇൻഷുറൻസ് തുകയിൽ

February 21, 2022

February 21, 2022

ന്യൂസ്‌റൂം കേരള ബ്യുറോ 

തൃശൂർ : കഴിഞ്ഞ ഒൻപത് മാസമായി സൗദിയിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന മലയാളി യുവാവിനെ നാട്ടിലെത്തിച്ചു തുടർ ചികിത്സ നൽകാൻ സന്മനസ്സുള്ളവരുടെ സഹായം തേടുന്നു.തൃശൂർ വടക്കാഞ്ചേരി വാഴാനി സ്വദേശി രാജേഷ്(27) ആണ് സൗദിയിലെ അൽ ഖോബാർ അൽ മുവാസാത്ത്‌ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ദമാമിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.റോഡ് കുറുകെ കടന്ന ഒട്ടകത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാബിന്‍ വേര്‍പ്പെട്ട് ടാങ്കറിലിടിച്ച് രാജേഷിന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു..അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ ഐസുയുവിൽ കോമ അവസ്ഥയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ പിന്നീട് അൽ ഖോബാർ അൽ മുവാസാത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

ചികിത്സയെ തുടർന്ന് ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും നാട്ടിലെത്തിച്ച്‌ വിദഗ്ധ ചികിൽസ നൽകിയാൽ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടുന്നാണ്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നത്.നിലവിൽ അപകടത്തിനിടയാക്കിയ ഒട്ടകത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിലാണ് രാജേഷിന്റെ ചികിത്സ നടക്കുന്നത്.ഇടക്ക് എപ്പോഴെങ്കിലും കണ്ണു തുറക്കുന്നത് മാത്രമാണ് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർക്കും നെഴ്സുമാർക്കും ഏക ആശ്വാസം. ഈ അവസ്ഥയിൽ രാജേഷിനെ നാട്ടിലെത്തിക്കാൻ ഭാരിച്ച ചെലവ്‌ വരും. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തെ എയർ അബുലൻസ്‌ സൗകര്യത്തോടെ ഒരു ഡോക്ടറുടേയും ഒരു നഴ്സിന്റെയും സാന്നിധ്യമില്ലാതെ വിട്ടുനൽകാൻ കഴിയില്ലെന്നാണ്‌ നിലവിലെ ആശുപത്രി അധികൃതർ പറയുന്നത്‌.

40 ലക്ഷം രൂപയെങ്കിലും എയര്‍ ടാക്സിക്ക് ചെലവു വരും. സൗദിയില്‍നിന്ന് നാട്ടിലെത്തിയാല്‍ ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഉറപ്പാക്കാനാകുമെന്ന് അമ്മ പുഷ്പലത പറയുന്നു.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന രാജേഷിന്റെ കുടുംബത്തിന്‌ ഈ തുക കണ്ടെത്താൻ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണ്.അതേസമയം കൂലിപ്പണിക്കാരനായ രാജേഷിന്റെ അച്ഛൻ രാജൻ സഹായമഭ്യർഥിച്ച്‌ നാട്ടിലെ സാമൂഹിക, പൊതുപ്രവർത്തകരെ സമീപിച്ചതിന്റെ ഭാഗമായി എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി നാട്ടിൽ ഒരു സഹായസമിതി രൂപീകരിക്കുകയും കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രാജേഷിന്റെ പിതാവ് രാജൻ എന്നിവയുടെ പേരിൽ ഗ്രാമീണ ബാങ്ക്

മണലിത്തറ ബ്രാഞ്ചിൽ ജോയിന്റ് അകൗണ്ട് തുടങ്ങിയിട്ടുമുണ്ട്‌. 

ഉദാരമതികൾ ഏറ്റെടുത്താൽ വളരെ എളുപ്പത്തിൽ രാജേഷിനെ നാട്ടിലെത്തിച്ച്‌ വിദഗ്ധ ചികിൽസ നൽകാനും അദ്ദേഹത്തെ ജീവിതത്തിലേക്ക്‌ തിരികെകൊണ്ടുവരാനും കഴിയും. ഷാജി മതിലകത്തിനൊപ്പം നിയമ സഹായങ്ങൾക്ക്‌ അബ്ദുൽ റസാഖ്‌, ബിനോയ്‌ വിശ്വം എന്നിവർ സഹായത്തിനുണ്ട്‌. സഹായിക്കാൻ ആഗ്രഹിക്കുന്നവർ രാജേഷിന്റെ അച്ഛൻ രാജനുമായോ (9048064589), സഹോദരി ഭർത്താവ്‌ സതീഷുമായോ (9539034466) ബന്ധപ്പെടാം. രാജേഷ്‌ ചികിൽസാ സഹായനിധി ജോയിന്റ്‌ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ താഴെ കൊടുക്കുന്നു.

RAJESH CHIKILSA SAHAYANIDH
AC - 40710101043376
IFSC KLGB0040710
Branch MANALITHRA
KERALA GRAMIN BANK

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News