Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തർ പ്രവാസിയുടെ തിരോധാനം,ഖത്തറിലെ ഇന്ത്യൻ എംബസി ഇടപെടുന്നു 

February 15, 2021

February 15, 2021

അൻവർ പാലേരി, ന്യൂസ്‌റൂം സെൻട്രൽ ഡെസ്ക്

ദോഹ : കഴിഞ്ഞ ശനിയാഴ്ച നാദാപുരം തൂണേരിയിലെ മുടവന്തേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഫാസ്റ്റ് സെക്രട്ടറി ഇന്ന് അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചു. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും ഇന്ത്യൻ എംബസി ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.  

ഇതിനിടെ,അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അതേസമയം,ഖത്തറിലുള്ള ഹലീം എന്ന ആളും മറ്റു ചിലരും ചേർന്ന് വിദേശത്തെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അഹമ്മദിന്റെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നതെന്നാണ് വിവരം.അതുകൊണ്ടു തന്നെ കേരളത്തിലെ സൈബർ സെൽ വഴി ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നുണ്ട്.ഖത്തർ പോലീസിന്റെ സഹകരണം ലഭിച്ചാൽ മാത്രമേ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് നിഗമനം.

ഖത്തറിലെ സൾഫർ കെമിക്കൽസ് കമ്പനിയുടെ ചെയർമാനും തൂണേരി  മുടവന്തേരി സ്വദേശിയുമായ എം.ടി.കെ. അഹമ്മദിനെ ശനിയാഴ്ച രാവിലെയാണ് 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടിൽ നിന്ന്  പള്ളിയിലേക്ക് പോകുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിൽ തട്ടിക്കൊണ്ടു പോയത്.സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News