Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍

January 24, 2021

January 24, 2021

ദോഹ: ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍ നടത്തുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്‌ലാമണി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. ഖത്തറില്‍ ലിവിങ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഉടന്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 

'അവയവമാറ്റ ശസ്ത്രക്രിയയില്‍ വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനാല്‍ എല്ലാ ടീമുകളും തമ്മില്‍ ശരിയായ ഏകോപനം ആവശ്യമാണ്. ദാതാവില്‍ നിന്ന് അവയവം എടുക്കുന്നതിന് ഒരു പ്രത്യേക സംഘവും അങ്ങനെ എടുത്ത അവയവും സ്വകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ ചേര്‍ക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടാകും. ഇതിന് കൃത്യതയേറിയ ഏകോപനം ആവശ്യമാണ്.' -ഡോ. യൂസഫ് പറഞ്ഞു. 

'അവയവദാതാവിനും സ്വീകര്‍ത്താവിനും സ്വീകര്‍ത്താവിനും വളരെയധികം പരിശോധനകള്‍ ആവശ്യമായതിനാല്‍ ലബോറട്ടറിക്കും ഇതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. അവയവം മാറ്റിവയ്ക്കുന്നതിന് മുമ്പ് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഘങ്ങളില്‍ ഉണ്ടാവുക. ഈ സംഘങ്ങളുടെ ഏകോപനം ബുദ്ധിമുട്ടേറിയതും സങ്കീര്‍ണ്ണവുമാണ്.' -അദ്ദേഹം പറഞ്ഞു. 

ആന്തരികാവയവങ്ങളില്‍ ഭൂരിഭാഗവും മാറ്റിവയ്ക്കാന്‍ കഴിയുന്നവയാണ്. അതില്‍ ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് എന്നിവ മാറ്റിവയ്ക്കുന്നതാണ് ലോമകാകെ വ്യാപകമായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഖത്തറില്‍ ഞങ്ങള്‍ വൃക്കകളും കരളും മാറ്റി വയ്ക്കുന്നു. കണ്ണ് മാറ്റിവയ്ക്കലും (കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍) ഇവിടെ നടത്തുന്നുണ്ടെങ്കിലും അവ പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്.' -അദ്ദേഹം പറയുന്നു. 

ഖത്തറില്‍ 4,30,000 പേര്‍ അവയവദാനത്തിനായുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാള്‍ക്ക് അവയവദാനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബം അതിന് തയ്യാറാവാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News