Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
മരിച്ചുകഴിഞ്ഞ പ്രവാസിയെ കുടുംബത്തിന് വേണ്ട,മൃതദേഹം സൗദിയിൽ സംസ്കരിച്ചു

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
അബഹ ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂര്‍ മരിയമ്മന്‍ കോവില്‍ സ്വദേശി മണ്ണാങ്കട്ടി-ശെല്ലമ്മാള്‍ ദമ്പതികളുടെ മകന്‍  ദുരൈ (50)യുടെ മൃതദേഹമാണ് ബന്ധുക്കളുടെ തിരസ്‌കാരത്തെ തുടർന്ന് സൗദിയിൽ തന്നെ അടക്കം ചെയ്തത്.

ഇരുപത് വര്‍ഷമായി സൗദിയില്‍  മേസനായി ജോലി ചെയ്യുന്ന ദുരൈ ഇക്കഴിഞ്ഞ ഡിസംബര്‍ 31 നാണ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷേക്ക് ബാഷ കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും അവിടെ തന്നെ മറവു ചെയ്താല്‍ മതി എന്നുമാണ് ഭാര്യ ശെല്‍വി മറുപടി നല്‍കിയത്. ബിഫാമിനും എഞ്ചിനിയറിംഗിനും പഠിക്കുന്ന പ്രശാന്ത്, പ്രവീണ്‍ എന്നീ രണ്ട് ആണ്‍മക്കളുമായും സാമൂഹ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ നാട്ടിലയക്കാനും മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യാനുമാണ് മക്കളും പറഞ്ഞത്. മരണ വിവരമറിഞ്ഞു ദമാമില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സെന്തില്‍ അബഹയില്‍ എത്തിയിരുന്നുവെങ്കിലും കുടുംബത്തിന്റെ കടുത്ത നിലപാടില്‍ അയാള്‍ക്കും ഒന്നും ചെയ്യാനായില്ല.

സാമ്പത്തിക ബാധ്യതയാവാം കാരണമെന്ന നിഗമനത്തിൽ  ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്   വെല്‍ഫയര്‍ വിഭാഗം അസീര്‍ മേഖലാ മെമ്പര്‍ ഹനീഫ മഞ്ചേശ്വരം എംബസി ചെലവില്‍ ബോഡി നാട്ടില്‍ എത്തിച്ചു നല്‍കാമെന്ന് മക്കളെ അറിയിച്ചുവെങ്കിലും.
കാണാന്‍ താല്‍പ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവര്‍ത്തിക്കുകയാണ്  ചെയ്തതെന്ന് പറയുന്നു. ഇരുപത് വര്‍ഷത്തെ പ്രവാസത്തില്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനും ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് വെക്കാനും മാത്രം ശ്രദ്ധിച്ച  ദുരൈ സ്വന്തം കാര്യത്തില്‍ വളരെ ലളിതമായാണ് ജീവിച്ചതെന്ന് അടുത്ത സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മൃതദേഹം വേണ്ടെന്ന് നിരന്തരം വ്യക്തമാക്കിയതിനെ തുടര്‍ന്ന് കല്യാണ്‍ അണ്ണാ മലൈയുടെ പേരില്‍ സമ്മതപത്രം വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബഹ ശറാഫ്  ശ്‌മശാനത്തിൽ  ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News