Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കേരളത്തില്‍ നിന്നും 39 ആഭ്യന്തര സര്‍വീസുകള്‍ കൂടി, തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സര്‍വീസുകള്‍

September 02, 2019

September 02, 2019

തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 39 ആഭ്യന്തര സര്‍വീസുകള്‍ പുതുതായി ആരംഭിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തില്‍ നടത്തിയ പ്രഖ്യാപന പ്രകാരമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. എയര്‍ലൈന്‍ ഓപ്പറേറ്റര്‍സ് സംസ്ഥാന സര്‍ക്കാരിനെ ഈ കാര്യം അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സര്‍വീസുകള്‍ തുടങ്ങുമെന്നാണ് അറിയിപ്പ്. മൊത്തം 22 വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. എയര്‍ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയര്‍ ഏഷ്യ- 7, വിസ്താര -1, ഗോ എയര്‍ - 22 വിമാനങ്ങളാന്‍് സര്‍വീസിന് തയ്യാറെടുക്കുന്നത്. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായാണ് ഇന്‍ഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകള്‍ സർവീസുകൾ നടത്തുക.

വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോൾ  കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകളും നടത്തിയിരുന്നു.


Latest Related News