May 31, 2022
May 31, 2022
കൊച്ചി : തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരിലുള്ള വ്യാജ അശ്ലീല വീഡിയോ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
സൗദിയിലെ പ്രവാസിയായ അബ്ദുല്‍ കരീം എന്നയാളാണ് വീഡിയോ അയച്ചതെന്നാണ് അറസ്റ്റിലായ പ്രതിയുടെ മൊഴി.
ഇത് പലരിലൂടെ കൈമറിഞ്ഞ് അരൂക്കുറ്റി സ്വദേശി നൗഫലിന് ലഭിക്കുകയായിരുന്നു. നൗഫലില്‍ നിന്നാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് ഇന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് ലത്തീഫ് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ആരോപണം മുസ്ലിം ലീഗ് തള്ളിക്കളഞ്ഞു. വ്യാജ വീഡിയോ സംഭവം ഇടതുമുന്നണി വന്‍തോതില്‍ ആയുധമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക