December 19, 2020
December 19, 2020
സൻആ: അറബ് രാജ്യമായ യെമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി യെമന്‍ ദേശീയ ടെലിവിഷന്‍. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും യെമന്‍ സര്‍ക്കാറും തമ്മില്‍ അധികാരം പങ്കു വയ്ക്കുന്നതിനുള്ള റിയാദ് കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചത് എന്നും യെമന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അലി അല്‍ മക്ദാഷിയാണ് യെമനിലെ പുതിയ പ്രതിരോധ മന്ത്രി. യെമന്‍ സായുധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആണ് അല്‍ മക്ദാഷി.
യെമന്‍ മേജര്‍ ജനറല്‍ ഇബ്രാഹിം ഹെയ്ദാനാണ് പുതിയ ആഭ്യന്തര മന്ത്രി.
നയതന്ത്രജ്ഞനായ അഹ്മദ് അവദ് ബിന്‍ മുബാറക്കിനെ പുതിയ വിദേശകാര്യമന്ത്രിയായി തെരഞ്ഞെടുത്തു. അമേരിക്കയിലെ മുന്‍ യെമന്‍ അംബാസഡാറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇദ്ദേഹം.
യെമന്റെ തെക്കു ഭാഗത്തുള്ള വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും യെമനിലെ യു.എന്‍ അംഗീകരിച്ച സര്‍ക്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത് 2017 ലാണ്. ഇത് അവസാനിപ്പിക്കാനായി 2019 നവംബറില്‍ സൗദി അറേബ്യയാണ് റിയാദ് കരാര്‍ കൊണ്ടുവന്നത്.
റിയാദ് കരാര്‍ പ്രകാരമുള്ള സൈനിക കൈമാറ്റം പൂര്‍ത്തിയായാല്‍ ഉടന്‍ യെമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറബ് സഖ്യത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.