Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
പശ്ചിമേഷ്യൻ സംഘർഷം,അമേരിക്കൻ ഫുട്‍ബോൾ ടീമിന്റെ ഖത്തർ പര്യടനം റദ്ധാക്കി 

January 04, 2020

January 04, 2020

ദോഹ : അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ ഖത്തറിലേക്കുള്ള യാത്ര റദ്ധാക്കിയതായി അൽ ജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. നാളെ മുതൽ 20 ദിവസം ആസ്പയർ സോൺ സ്റ്റേഡിയത്തിൽ ശൈത്യകാല പരിശീലനത്തിനായി ദോഹയിലേക്ക് വരാനിരുന്നതായിരുന്നു അമേരിക്കൻ ടീം. എന്നാൽ ഗൾഫ് മേഖലയിലെ പുതിയ സാഹചര്യത്തിൽ ടീമിന്റെ പരിശീലനം ഫ്ലോറിഡയിലെ ബ്രാഡന്റൻ ഐഎംജി അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു.

ഖത്തറിന്റെ ലോകോത്തര കായിക സൗകര്യങ്ങളും ആതിഥ്യമര്യാദയും അനുഭവിക്കാൻ അമേരിക്കൻ ടീമിന് സമീപ ഭാവിയിൽ മറ്റൊരു അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ പറഞ്ഞു. ഇതിനായി ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി തുടർന്നും ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഇറാനിയൻ ഖുദ്സ് സേന മേധാവി കാസം സുലൈമാനി ഉൾപെടെ ഏഴുപേരെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതോടെയാണ് ഇറാനും അമേരിക്കക്കുമിടയിൽ സംഘർഷം രൂക്ഷമായത്. ഇതേതുടർന്ന് മുഴുവൻ ഗൾഫ് രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ പതിനായിരത്തോളം സൈനികരാണ് ഖത്തറിലെ അൽ ഉദൈദ് അമേരിക്കൻ സൈനിക താവളത്തിൽ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ മാത്രം +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News