Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിനെതിരായ ഉപരോധം,പ്രശ്ങ്ങളുടെ സൂത്രധാരൻ യൂസുഫ് അൽ ഉതൈബയും നിലപാട് മയപ്പെടുത്തി

December 10, 2020

December 10, 2020

വാഷ്ങ്ടണ്‍: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ 'പുരോഗതിയുടെ വിത്തുകള്‍' കാണുന്നതായി അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ രാജ്യങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍-ഒതൈബ പറഞ്ഞു. 

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളില്‍ വലിയ പുരോഗതി ഉണ്ടെന്ന് കഴിഞ്ഞയാഴ്ച അറിയിച്ച സഖ്യകക്ഷിയായ സൗദി അറേബ്യയെക്കാള്‍ ജാഗ്രത തങ്ങള്‍ക്ക് ഈ കാര്യത്തിലുണ്ട്.. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ കേന്ദ്രമായി വ്യാപകമായ മാധ്യമ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഉതൈബയാണെന്നാണ് വിലയിരുത്തൽ. 

'തീര്‍ച്ചയായും പുരോഗതി ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍ കുറഞ്ഞത് പുരോഗതിയുടെ വിത്തുകളെങ്കിലും ഉണ്ട്.' -അംബാസഡര്‍ പറഞ്ഞു. 

നാല് അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് സൗദി അറേബ്യ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് നേരത്തേ അഭിനന്ദിച്ചിരുന്നു. വിജയകരമായ ഗള്‍ഫ് അറബ് ഉച്ചകോടിയാണ് ഈ മാസം നടക്കാനിരിക്കുന്നതെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഈജിപ്ത് വിദേശകാര്യ മന്ത്രിയും മധ്യസ്ഥ ശ്രമങ്ങളിലെ പുരോഗതിയെ സ്വാഗതം ചെയ്തു. പ്രതിസന്ധിയുടെ എല്ലാ കാരണങ്ങളെയും അഭിസംബോധന ചെയ്യുന്ന സമഗ്രമായ പരിഹാരത്തിന് ഈ ശ്രമങ്ങള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ഖത്തര്‍ സ്വതന്ത്രമായ വിദേശ നയം സ്വീകരിക്കുന്നുവെന്നാണ് ബഹിഷ്‌കരിക്കുന്ന അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉന്നയിക്കുന്ന പ്രധാന  ആരോപണം. 

ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള ബന്ധം വെട്ടിക്കുറയ്ക്കുക, അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അടച്ചു പൂട്ടുക എന്നിങ്ങനെ 13 ആവശ്യങ്ങളുടെ പട്ടികയാണ് ഉപരോധം പിന്‍വലിക്കാനായി അറബ് രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വച്ചത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിച്ചിരുന്നില്ല.തുടര്‍ന്നാണ് നാല് അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തരി പൗരന്മാരെ പുറത്താക്കിയതും ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തികളും കരമാര്‍ഗമുള്ള അതിര്‍ത്തിയും തുറമുഖങ്ങളും അടച്ചതും.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News