Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ദുബായ്: മധുരം കൂടിയാൽ വിലയും കൂടും

August 21, 2019

August 21, 2019

ദുബായ്: യു.എ.ഇ യിൽ മധുരം കൂടിയ ശീതള പാനീയങ്ങൾക്ക് ഉൾപെടെ അധിക നികുതി ഈടാക്കുന്ന ഉത്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അനാരോഗ്യകരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിന് വിവിധ ഘട്ടങ്ങളായാണ് വില വർധിപ്പിക്കുക.ഇതനുസരിച്ച് മധുരമുള്ള പാനീയങ്ങളും ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങൾക്ക് 2020 ജനുവരി ഒന്നുമുതല്‍ വില കൂടും.

പഞ്ചസാര ചേര്‍ത്ത മധുരപലഹാരങ്ങളും ജ്യൂസുകളും മറ്റ് പാനീയങ്ങളും 50 ശതമാനം നികുതിക്ക്‌ വിധേയമായിരിക്കും. കൊക്കക്കോള, റെഡ് ബുള്‍, പെപ്‌സി എന്നിവയുടെ വിലയും ഉയരും. ആരോഗ്യകരമായ തിരഞ്ഞെടുപ്പിന് പഞ്ചസാരയുടെ അളവ് ഉത്പന്നങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. തണുത്ത കോഫി ബ്രാന്‍ഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളില്‍ നിക്കോട്ടിന്‍ അല്ലെങ്കില്‍ പുകയില അടങ്ങിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്ക് 100 ശതമാനം നികുതി ഈടാക്കും. നിലവില്‍ ഇ-സിഗരറ്റുകളുടെ വില 475 ദിര്‍ഹം മുതലാണ്. എന്നാല്‍ ജനുവരി മുതല്‍ 100 ശതമാനം എക്സൈസ് നികുതി കൂടിയാകുമ്ബോള്‍ 950 ദിര്‍ഹമായി ഉയരും. പുകയില സ്റ്റിക്കുകളുടെ വിലയും ഇരട്ടിയാകും.

പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഉത്‌പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നികുതി നല്‍കേണ്ട മറ്റ് ഉത്‌പന്നങ്ങളുടെ പട്ടിക സര്‍ക്കാര്‍ അടുത്തദിവസങ്ങളില്‍ പുറത്തിറക്കുമെന്നാണ് വിവരം.


Latest Related News