December 23, 2021
December 23, 2021
ജിദ്ദ : തൊഴിൽ രംഗത്ത് സ്വദേശികൾക്ക് ആനുപാതിക പ്രാതിനിധ്യം നൽകാനായി കൂടുതൽ സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി വ്യക്തമാക്കി. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി എൻ.ജി മാജിദ് അൽദാവിയാണ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. റൊട്ടാന ഖലീജിയ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ, വിനോദം, കൺസൾട്ടിങ് എന്നീ മേഖലകളിലെ തൊഴിലുകളാണ് സ്വദേശിവത്കരിക്കാൻ ഒരുങ്ങുന്നത്. വിഷൻ 2030 എന്ന പ്രത്യേകപദ്ധതിക്ക് കീഴിൽ രാജ്യം നടത്തുന്ന മുന്നേറ്റങ്ങൾ മികച്ചതാണെന്നും, സ്വദേശികളായ സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ പദ്ധതിയിലൂടെ കഴിഞ്ഞെന്നും മാജിദ് അവകാശപ്പെട്ടു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയുടെ സ്വദേശിവത്കരണ അനുപാതം 21.5 ശതമാനത്തിൽ നിന്നും 23.6 ശതമാനമായി വർധിച്ചിട്ടുണ്ട്.