February 20, 2022
February 20, 2022
റിയാദ് : സൗദി അറേബ്യയിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. 2010 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സൗദി സന്ദർശിച്ചപ്പോൾ ഒപ്പിട്ട കരാറാണ് 12 വർഷങ്ങൾക്ക് ശേഷം നടപ്പിലാവുന്നത്. നടപടിക്രമങ്ങൾ നൂലാമാലകളിൽ കുരുങ്ങിയതാണ് കാലതാമസത്തിന് കാരണം.
അതേസമയം, ഇന്ത്യയിൽ എത്തിക്കുന്ന തടവുപുള്ളികൾ ശിക്ഷയുടെ ശിഷ്ടകാലം ഇന്ത്യൻ ജയിലുകളിൽ പൂർത്തിയാക്കണം. വിഷയവുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയിലുകളുടെ മേധാവികൾക്ക് കത്തയച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ജയിൽ അധികൃതർ കണക്കുകൾ നൽകിയ ശേഷം നടപടി അടുത്ത ഘട്ടത്തിലേക്ക് കടക്കും. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്കും, സാമ്പത്തിക തിരിമറി നടത്തിയവർക്കും ഈ ആനുകൂല്യം ലഭിച്ചേക്കില്ല എന്നും സൂചനയുണ്ട്.