April 05, 2022
April 05, 2022
റിയാദ് : ആരോഗ്യരംഗത്തും സ്വകാര്യവത്കരണത്തിന് സമാനമായ നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഇനി വിദേശികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. ഇതിന് ചെലവാകുന്ന തുക രോഗിയുടെ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും.
വാഹന അപകടം പോലുള്ള സാഹചര്യങ്ങളിൽ ആശുപത്രികൾ എല്ലാവർക്കും ചികിത്സ നൽകണമെന്നും അറിയിപ്പിലുണ്ട്. അതേസമയം, വിദേശികൾക്ക് ദന്തചികിത്സ, മജ്ജ മാറ്റിവെക്കൽ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ മുതലായവ സേവനങ്ങൾ ഇനി സർക്കാർ ആശുപത്രിയിൽ ലഭിക്കില്ല. എന്നാൽ, ഗവർണറേറ്റുകളിൽ നിന്നും മുൻകൂർ അനുമതി നേടിയശേഷം ഡയാലിസിസ് അടക്കമുള്ള അടിയന്തര സേവനങ്ങൾ ലഭിക്കും.