March 29, 2022
March 29, 2022
റിയാദ് : സൗദിയിൽ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്നറിയാൻ പരിശോധന കർശനമാക്കുന്നു. ജീവനക്കാർ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ തൊഴിലുടമയ്ക്കും പിഴ ലഭിക്കും. ഇൻഷുറൻസ് ഇല്ലാത്ത ഓരോ ജീവനക്കാരനും രണ്ടായിരം മുതൽ ഇരുപതിനായിരം റിയാൽ വരെയാണ് പിഴ ഒടുക്കേണ്ടത്. സ്ഥാപനത്തിന്റെ വലിപ്പമനുസരിച്ച് പിഴ സംഖ്യ നിശ്ചയിക്കും.
സൗദി ഇൻഷുറൻസ് കൗൺസിലാണ് പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിക്കുന്നത്. പരിശോധനയുടെ ഭാഗമായി, സ്വകാര്യ സ്ഥാപനങ്ങളെ കോ ഓപ്പറേറ്റീവ് കൗൺസിലുമായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ ഇൻഷുറൻസ് നിയമം പ്രകാരം, സ്വദേശികളും വിദേശികളുമായ മുഴുവൻ തൊഴിലാളികൾക്കും, അവരുടെ കുടുംബങ്ങൾക്കും ഏകീകൃത ഇൻഷുറൻസ് പാക്കേജ് നിർബന്ധമാണ്.