December 11, 2021
December 11, 2021
റിയാദ് : പ്രമുഖ ഇസ്ലാമിക സംഘടനകളിൽ ഒന്നായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്ലാമികകാര്യമന്ത്രാലയമാണ് ട്വിറ്റർ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 'ഭീകരവാദത്തിന്റെ കവാടങ്ങളിൽ ഒന്ന്' എന്ന വിശേഷണത്തോടെയാണ് തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച ട്വിറ്റർ സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്നത്.
തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകാനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്തണമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷപാതപരമായ പ്രവർത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകൾക്ക് ഇനി സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ 1926 ൽ സ്ഥാപിതമായ തബ്‌ലീഗ് ജമാഅത്തിന് ലോകത്തുടനീളം 4 കോടിയോളം അംഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.