August 23, 2022
August 23, 2022
ദോഹ: ഖത്തറിന് പിന്നാലെ 2030 ൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പിന് വേദിയാകാൻ സൗദി അറേബ്യയും.സൗദി, ഈജിപ്ത്, ഗ്രീസ് എന്നീ മൂന്നു രാജ്യങ്ങൾ ചേർന്ന് സംയുക്തമായി ബിഡ് സമർപ്പിക്കാൻ ആലോചിക്കുന്നതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഡ് സമർപ്പിക്കാനുള്ള അന്തിമ ക്രമീകരണങ്ങളെക്കുറിച്ച് ഈജിപ്തിലെ യുവജന കായിക മന്ത്രി ഡോ. അഷ്‌റഫ് സോബി സൗദിയിലെ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരനോടൊപ്പം ഈ മാസം ആദ്യം ഗ്രീക്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
"സംയുക്തമായി ലോക കപ്പ് സംഘടിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്. 2010 ൽ സംഭവിച്ചത് ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ഈജിപ്ഷ്യൻ കായിക മന്ത്രി ഡോ: അഷ്‌റഫ് സോബി പറഞ്ഞു. 2010 ൽ ബിഡിൽ പങ്കെടുത്തിരുന്നെങ്കിലും ഈജിപ്തിന് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല.
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനും ആഫ്രിക്ക U-23 കപ്പ് ഓഫ് നേഷൻസിനും ആതിഥേയത്വം വഹിച്ച പരിചയവുമായാണ് ഈജിപ്‌ത് ബിഡിന് ഒരുങ്ങുന്നത്., അതേസമയം സൗദി അറേബ്യ നിരവധി വലിയ ബോക്സിംഗ് റീമാച്ചുകൾക്കും അടുത്തിടെ ഫോർമുല വണ്ണിന്റെ ഗ്രാൻഡ് പ്രിക്സിനും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
2030 ലെ ലോക കപ്പിന് വേണ്ടി ശക്തമായ മത്സരമാണ് നടക്കുന്നത്. അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളും ശക്തമായി രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക