March 02, 2023
March 02, 2023
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
റിയാദ് : നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി ഫൈനലിലെത്താത്തതിനെ തുടർന്ന് റിയാദില്‍ സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ നടന്നത് ഒഴിഞ്ഞ ഗാലറിക്കു മുന്നില്‍.
കേരളം സെമിയിലെത്തുമെന്നും മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തുമെന്നുമായിരുന്നു എ.ഐ.എഫ്.എഫ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി.ഇതോടെയാണ്,ആദ്യമായി കടൽ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെത്തിയ ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കേണ്ടി വന്നത്.
എട്ടു തവണ ചാമ്പ്യന്മാരും എട്ടു തവണ റണ്ണേഴ്‌സ്അപ്പുമായ പഞ്ചാബിനെ ഇഞ്ചുറി ടൈം ഗോളില്‍ മേഘാലയ സെമി ഫൈനലില്‍ മുട്ടുകുത്തിച്ചു (2-1). സര്‍വീസസിനെ 3-1 ന് തോല്‍പിച്ച കര്‍ണാടകയുമായാണ് മേഘാലയ ശനിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുക. ഇരു ടീമുകളും ഇതുവരെ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയിട്ടില്ല. കര്‍ണാടക നാലു തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും നാലും മൈസൂര്‍ എന്ന പേരിലായിരന്നു.
പഞ്ചാബും സര്‍വീസസും ആദ്യം ഗോളടിച്ച ശേഷമാണ് തോറ്റത്. വടക്കുകിഴക്കന്‍ ഫുട്‌ബോളില്‍ എന്നും മണിപ്പൂരിന്റെയും മിസോറമിന്റെയും നിഴലിലായിരുന്ന മേഘാലയ ഇതാദ്യമായാണ് സെമി ഫൈനലില്‍ പോലുമെത്തുന്നത്.
രണ്ടാം സെമിയില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് തുടരെ മൂന്നു ഗോള്‍ വീണത്. നാല്‍പതാം മിനിറ്റില്‍ ബികാഷ് ഥാപ്പയിലൂടെ സര്‍വീസസ് ലീഡ് നേടിയെങ്കിലും രണ്ടു മിനിറ്റിനകം റോബിന്‍ യാദവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പി. അങ്കിതും കര്‍ണാടകക്കു വേണ്ടി തിരിച്ചടിച്ചു. എഴുപത്തേഴാം മിനിറ്റില്‍ എം. സുനില്‍കുമാറും കര്‍ണാടകയുടെ വിജയമുറപ്പിച്ചു.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9