October 04, 2021
October 04, 2021
റിയാദ് : സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ പേരിൽ മാത്രം ആ രാജ്യത്തെ സ്ത്രീകളുടെ സാമൂഹ്യപദവിയെ വിലയിരുത്തരുതെന്ന് മലയാളത്തിലെ പ്രമുഖ പ്രസാധകനായ രവി ഡിസി.അന്താരാഷ്ട്ര പുസ്തകമേളയില്‍ സാംസ്കാരിക മന്ത്രാലയത്തെന്റ അതിഥിയായി എത്തിയ അദ്ദേഹം റിയാദിൽ 'ഗൾഫ് മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'സ്ത്രീകള്‍ക്ക് വലിയ തോതില്‍ നിയന്ത്രണങ്ങളും വിലക്കുകളുമുള്ള രാജ്യമാണ് സൗദി അറേബ്യ എന്നായിരുന്നു ധാരണ. എന്നാല്‍, വന്നിറങ്ങിയപ്പോള്‍ തന്നെ സ്മാര്‍ട്ടായി ജോലി ചെയ്യുന്ന സ്ത്രീകളെയാണ് എല്ലായിടത്തും കാണുന്നത്.
അവര്‍ വാഹനം ഓടിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് ചുറ്റിലും. പുസ്തകമേളയുടെ സംഘാടകരില്‍ തന്നെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഹിജാബും പര്‍ദയുമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല എന്ന ധാരണ ഇപ്പോഴും പലര്‍ക്കുമുണ്ട്. സാധാരണ രീതിയില്‍ മാന്യമായി വസ്ത്രം ധരിച്ചവരെയാണ് താന്‍ കണ്ടത്. അതില്‍ ഹിജാബും പര്‍ദയും ധരിച്ചവരും അല്ലാത്തവരുമുണ്ട്..'-അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായിച്ചും കേട്ടും അറിഞ്ഞ സൗദി അറേബ്യയല്ല കണ്ടും അനുഭവിച്ചും അറിയാന്‍ കഴിഞ്ഞതെന്നും സൗദിയിൽ എത്തിയപ്പോൾ അതൊക്കെ കഥകള്‍ മാത്രമാണെന്ന് മനസ്സിലായെന്നും രവി ഡിസി പറഞ്ഞു.