January 07, 2022
January 07, 2022
തിരുവനന്തപുരം : വിദേശത്ത് നിന്നും വിമാനമാർഗമെത്തുന്ന എല്ലാ യാത്രക്കാരും ഏഴുദിവസം കൊറന്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ, കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. കൊറന്റൈന് ശേഷം, എട്ടാം ദിവസത്തിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയ ശേഷം പുറത്തിറങ്ങാം.
നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് നിർബന്ധിത കൊറന്റൈൻ നിർദേശിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളിൽ ബഹുഭൂരിഭാഗവും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണ്. ഇതിനാലാണ് എല്ലാവർക്കും കൊറന്റൈൻ നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിൽ 2 ശതമാനം പേർക്ക് ടെസ്റ്റ് നടത്താനാണ് കേന്ദ്രനിർദ്ദേശമെങ്കിലും, കേരളത്തിൽ 20 ശതമാനം ആളുകൾക്കും വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റ് നടത്തുന്നുണ്ട്. പരിശോധനയിൽ പോസിറ്റീവ് ആവുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയക്കുകയും, രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.