Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ചൈനീസ് റോക്കറ്റ് ഭീതിയിൽ അറബ് ലോകവും,ഖത്തറും അഞ്ച് അറബ് രാജ്യങ്ങളും സുരക്ഷിതമെന്ന് റിപ്പോർട്ട്

May 08, 2021

May 08, 2021

ദോഹ : ചൈന പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ട്  ഭൂമിയിലേയ്ക്ക് പതിക്കാനിരിക്കെ ഖത്തറും അഞ്ച് അറബ് രാജ്യങ്ങളും അപകട മേഖലയിൽ ഉൾപെടില്ലെന്ന് റിപ്പോർട്ട്.അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തുവിട്ട സാറ്റലൈറ്റ് റീ എൻട്രി മാപ്പ് പ്രകാരം ഖത്തറും മറ്റ് അഞ്ച് അറബ് രാജ്യങ്ങളും ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ള മേഖലയിൽ ഉൾപ്പെടുന്നില്ല.ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ലെബനൻ, യെമൻ എന്നീ രാജ്യങ്ങൾ സുരക്ഷിതമാണെന്ന് ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് വ്യക്തമാക്കി. അതേസമയം.ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ന് രാത്രി നാലുതവണ അറബ് ലോകത്തിന്റെ വ്യോമപാതയിലൂടെ കടന്നുപോകുമെന്ന് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തേത് വൈകുന്നേരം 6: 30 ന് അറേബ്യൻ ഗൾഫിലും, രാത്രി 8:03 ന് ഈജിപ്തിനും ലെവന്റിനും മുകളിലൂടെയും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ രാത്രി 9:30 നും രാത്രി 11 നും നാലുതവണയായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വ്യോമമേഖലയിലൂടെ കടന്നുപോകുമെന്നാണ് നിരീക്ഷിക്കുന്നത്.

 ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്..

റോക്കറ്റിന്റെ സഞ്ചാരം നിരീക്ഷിച്ചു വരികയാണെന്നും ഭൂമിയില്‍ പതിക്കുന്നതിനു മുമ്പ്  ഇതു വെടിവെച്ചിടാനുള്ള പദ്ധതികളൊന്നുമില്ലെന്നും യുഎസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ആള്‍ത്താമസമില്ലാത്ത ഏതെങ്കിലും മേഖലയിലായിരിക്കും റോക്കറ്റ് പതിക്കുക എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം വിക്ഷേപിച്ച റോക്കറ്റിന്റെ 18 ടണ്ണോളം വരുന്ന പ്രധാന ഭാഗം ഇത്തരത്തില്‍ ഭൂമിയിലേയ്ക്ക് പതിക്കാന്‍ പോകുന്ന ഏറ്റവും വലിയ വസ്തുവായിരിക്കും. റോക്കറ്റ് പതനത്തെപ്പറ്റി ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News