Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോവിഡിന്റെ ഉത്ഭവം കണ്ടെത്താൻ അന്വേഷണ സമിതി,സംഘത്തിൽ ഖത്തർ പ്രതിനിധിയും 

November 27, 2020

November 27, 2020

ദോഹ: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന നിയമിച്ച പത്തംഗ സമിതിയിൽ ഖത്തർ പ്രതിനിധിയും.പത്തോളം ലോകരാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് സമിതിയിൽ ഉള്ളത്.  ഖത്തറിനു പുറമെ ജപ്പാന്‍,അമേരിക്ക, ജര്‍മനി, വിയറ്റ്നാം, റഷ്യ, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റു പ്രതിനിധികൾ. ചൈനയുമായി കൂടിയാലോചിച്ചാണ് ലോകാരോഗ്യ സംഘടന ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്..

ഖത്തറിലെ സാംക്രമിക രോഗ നിയന്ത്രണ പരിപാടികളുടെ ആക്ടിങ്ങ് തലവനായ ഡോ. ഫറാജ് അല്‍ മൗബഷറിനെയാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തതെന്ന് ഹോങ്കോങ്ങിൽ നിന്ന് പുറത്തിറങ്ങുന്ന സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു..

പൊതുജനാരോഗ്യ, മൃഗരോഗ വിദഗ്ധരും വൈറസ് വിദഗ്ധരുമാണ് സംഘത്തില്‍ ഉള്ളത്. വൈറസ് തിരിച്ചറിഞ്ഞ് 11 മാസത്തിന് ശേഷമാണ് കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താനുള്ള ദൗത്യം തുടങ്ങുന്നത്. കോവിഡ് മനുഷ്യനിർമ്മിതമാണെന്നും വുഹാനിലെ ഒരു ലാബിൽ നിന്നും രക്ഷപ്പെട്ടതാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ലോകത്തെ നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടത്.ഇതിനു പിന്നാലെയാണ് പത്തംഗ സമിതിയെ നിയോഗിച്ചത്.

സംഘത്തിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

വൈറസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് വിവാദം നിലനിൽക്കുന്നതിനാൽ സംഘാംഗങ്ങൾ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News