April 01, 2020
April 01, 2020
ദോഹ: ഖത്തറില്‍ 80 ശതമാനം സ്വകാര്യ മേഖല ജീവനക്കാരും ഏപ്രില്‍ രണ്ടു മുതല്‍ വീട്ടിലിരുന്നു ജോലി ചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. അവശേഷിക്കുന്ന ജീവനക്കാർ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണിവരെ മാത്രം ജോലി ചെയ്താൽ മതിയാവും.
.
ഹോം ക്ലീനിങ് സേവനം നിര്‍ത്തിവെക്കും. ബസുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
- വിശദമായ വാർത്ത ഉടൻ
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.