Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിലെ സൂപ്പർമാർക്കറ്റുകളിൽ വിലക്കൂടുതലുണ്ടോ,വാണിജ്യ മന്ത്രാലയത്തിന്റെ വിശദീകരണം 

August 23, 2020

August 23, 2020

ദോഹ: രാജ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒരേ ഉത്പന്നത്തിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുണ്ടോ?എങ്കിൽ എന്തുകൊണ്ട്? ഉപഭോക്താക്കളുടെ ഇത്തരം സംശയങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം തന്നെ വിശദീകരണവവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്. 

പച്ചക്കറി, പഴങ്ങള്‍, മല്‍സ്യം, ചില അടിസ്ഥാന ആവശ്യ വസ്തുക്കള്‍ എന്നിവയ്ക്ക് മാത്രമാണ് മന്ത്രാലയം പരമാവധി വില നിശ്ചയിച്ചിട്ടുള്ളത്. മറ്റുല്പന്നങ്ങൾക്ക് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. വ്യത്യസ്ത ഔട്ട്‌ലെറ്റുകളിലെ വിലയും ഗുണനിലവാരവും താരതമ്യപ്പെടുത്തി ഉപഭോക്താക്കള്‍ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പച്ചക്കറി, പഴം, മൽസ്യം  തുടങ്ങിയവയുടെ വിലവിവര പട്ടിക വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ഉൽപന്നങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകൾ അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ 16001 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News