January 06, 2022
January 06, 2022
ജിദ്ദ : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉംറ തീർത്ഥാടനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സൗദി തീരുമാനിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഒരാൾക്ക് ഇനി മുതൽ ഒരു ഉംറ ചെയ്ത് കഴിഞ്ഞാൽ 10 ദിവസത്തിന് ശേഷമേ അടുത്ത ഉംറയ്ക്ക് അനുമതി നൽകൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ, ഉംറ പൂർത്തിയാക്കിയവർക്ക് വീണ്ടും ഉംറ പെർമിറ്റ് ലഭിക്കണമെങ്കിൽ പത്ത് ദിവസം കാത്ത് നിൽക്കണം. കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നെങ്കിലും, മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽകണ്ടാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്ക് ധരിക്കണമെന്നും, മസ്ജിദുൽ ഹറമിലും സമീപത്തുമായി നിസ്കാരം നിർവഹിക്കാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.