Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
'മികവിന്റെ പാത കഠിനമാണ്' : 2019 ദേശീയ ദിനത്തിന്റെ ആശയവാക്യം പുറത്തിറക്കി 

November 24, 2019

November 24, 2019

ദോഹ : ഖത്തർ ദേശീയ ദിനം 2019 ന്റെ ആശയവാക്യം സാംസ്കാരിക-കായിക മന്ത്രാലയം പുറത്തുവിട്ടു. 'അൽ മആലി ഖായിദ' അഥവാ മികവിന്റെ പാത കഠിനമാണെന്ന ആശയത്തെ മുൻനിർത്തിയാണ് ഇത്തവണ രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. അറേബ്യൻ പെനിൻസുലയിലെ ഒരു മണൽതുരുത്ത് മാത്രമായിരുന്ന ഖത്തർ ഇന്നത്തെ നിലയിൽ ലോകമറിയുന്ന ആധുനിക രാജ്യമായി വളർന്നതിന്റെ നാൾവഴികളിൽ അന്നത്തെ തലമുറയും ഭരണാധികാരികളും നേരിട്ട പ്രയാസങ്ങളെ പുതിയ തലമുറയെ ഓർമിപ്പിക്കുന്നതാണ് മുദ്രാവാക്യം. ഖത്തറിന്റെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി തന്റെ മകനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കവിതയിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചത്. 

പ്രതിസന്ധികളെ അതിജീവിച്ച് എല്ലാ മേഖലകളിലും കൈവരിച്ച ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് രാജ്യം ദേശീയ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 12 ന് ദർബൽസായി മൈതാനിയിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുക.  ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ 'ഖത്തർ സ്വതന്ത്രമായി തുടരും' എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു രാജ്യം കഴിഞ്ഞ തവണ ദേശീയ ദിനം ആഘോഷിച്ചത്.


Latest Related News