April 15, 2022
April 15, 2022
ജറുസലേം : അൽ അഖ്സ പള്ളിയിൽ നമസ്കാരം നടക്കവേ ഇസ്രായേൽ സൈന്യം ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ 117 പേർക്ക് പരിക്കേറ്റു. കണ്ണീർ വാതക ഷെല്ലിന്റെ പ്രയോഗത്താലാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. റമദാൻ മാസത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും, വിവിധ ആക്രമണങ്ങളിലായി ഇരുപതോളം ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും വിവിധ സംഘടനകൾ അറിയിച്ചു.
അൽ അഖ്‌സയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ അറബ് സമൂഹം പ്രശ്നത്തിൽ ഇടപെടണമെന്ന് പള്ളി ഇമാം അഭ്യർത്ഥിച്ചു. അതേസമയം, ഫലസ്തീനികൾ ക്രമസമാധാനനില തകർക്കുന്നുവെന്ന് ഇസ്രായേൽ ആരോപിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരുമെന്നും ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു.