November 17, 2021
November 17, 2021
മോഡലുകളായ ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്തു. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം, ഹോട്ടലിലെ ജീവനക്കാരായ വിഷ്ണു, മെൽവിൻ, ലിൻസൺ, ഷിജുലാൽ, അനിൽ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
നിർണ്ണായക തെളിവുകൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ഡിജെ പാർട്ടി നടത്തിയതിന്റെ തെളിവുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് പോലീസ് ആവശ്യപ്പെട്ടപ്പോൾ രണ്ട് ഹാർഡ് ഡിസ്‌കിൽ നിന്നും ഒന്ന് മാത്രമാണ് റോയ് നൽകിയത്. ഇതിൽ ആവശ്യത്തിന് ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് റോയ് അറസ്റ്റിലായത്. രണ്ടാമത്തെ ഹാർഡ് ഡിസ്ക് ഇയാൾ നശിപ്പിച്ചതായാണ് വിവരം. കേസിന്റെ ഇതുവരെ ഉളള അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്ന് മരിച്ച മോഡലുകളുടെ കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.