December 04, 2020
December 04, 2020
ഇസ്താംബൂള്‍: പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കൊണ്ടുള്ള 'ശല്യം' ഫ്രാന്‍സ് ഉടനെ ഒഴിവാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗന്‍. ഇസ്താംബൂളില്‍ വച്ച് വെള്ളിയാഴ്്ചയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് എര്‍ദോഗന്‍ ഇക്കാര്യം പറഞ്ഞത്.
'ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിന് ശല്യമാണ്. മക്രോണും ഫ്രാന്‍സും അപകടകരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. മക്രോണ്‍ എന്ന പ്രശ്‌നത്തെ ഫ്രാന്‍സ് കഴിയുന്നത്ര വേഗം ഒഴിവാക്കുമെന്നാണ് എന്റെ പ്രതീക്ഷ.' -എര്‍ദോഗന്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ചത് കൊണ്ടും സിറിയന്‍ നയത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നും ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളല്‍ വീണിരുന്നു.
ആഗോളതലത്തില്‍ പ്രതിസന്ധിയിലായ മതമാണ് ഇസ്‌ലാം എന്ന് മക്രോണ്‍ ഒക്ടോബറില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തില്‍ എര്‍ദോഗന്‍ കണ്ണി ചേര്‍ന്നു. മക്രോണിന്റെ മാനസികാരോഗ്യം പരിശോധിക്കണമെന്നും അതേ മാസം തന്നെ എര്‍ദോഗന്‍ പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.