Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
യു.എന്നിൽ കശ്മീർ പ്രശ്നം ഉന്നയിച്ച് എർദോഗൻ 

September 25, 2019

September 25, 2019

ന്യൂയോര്‍ക്ക്: കശ്മീരിനെ മാറ്റി നിര്‍ത്തി ദക്ഷിണ ഏഷ്യയ്ക്ക് സ്ഥിരതയും പുരോഗതിയും കൈവരിക്കാനാവില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭയുടെ 74മത് സമ്മേളനത്തിലാണ് എർദോഗൻ കശ്മീര്‍ പ്രശ്‌നം പ്രധാന വിഷയങ്ങളിലൊന്നായി കശ്മീർ പ്രശ്നം ഉന്നയിച്ചത്. യുഎന്‍ പ്രമേയങ്ങള്‍ക്കിടയിലും 80 ലക്ഷത്തോളം പൗരന്‍മാര്‍ ഇന്ത്യയിലെ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എർദോഗൻ കുറ്റപ്പെടുത്തി.

72 വര്‍ഷം പഴക്കമുള്ള കശ്മീര്‍ പ്രശ്‌നം നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരി ജനത തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നത് ഇന്ത്യയുമായും പാകിസ്താനുമായും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യുഎന്‍ സമ്മേളനത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, എർദോഗനെ സന്ദര്‍ശിച്ച്‌ കൂടിക്കാഴ്ച നടത്തുകയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികള്‍ക്ക് ശേഷമുള്ള കശ്മീരിലെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച്‌ ധരിപ്പിക്കുകയും ചെയ്തിരുന്നു.


Latest Related News