Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് 19 : ഖത്തറിലെ മുസ്‌ലിം പള്ളികളിൽ നിയന്ത്രണം

March 12, 2020

March 12, 2020

ദോഹ : അപകടകാരിയായ കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ഖത്തറിലെ മുസ്‌ലിം പള്ളികളിൽ മതകാര്യമന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നിസ്കാരം നടക്കാനിരിക്കെയാണ് തീരുമാനം. ഇതനുസരിച്ച് ബാങ്കുവിളിക്കും നിസ്കാരത്തിനുമിടയിലെ കാത്തിരിപ്പ് സമയം അഞ്ചു മിനുട്ടായി കുറച്ചു. എല്ലാ ദിവസവും അഞ്ചു സമയവുമുള്ള ജമാഅത്ത് നിസ്കാരങ്ങൾക്കും ഇത് ബാധകമാണ്. ഓരോ തവണയും നിസ്കാരം പൂർത്തിയാക്കി പതിനഞ്ചു മിനുട്ടിനുള്ളിൽ പള്ളി അടക്കും.

പള്ളിയും പരിസരവും എല്ലാദിവസവും ശുചിയായി സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണമുണ്ടാവണമെന്നും മന്ത്രലയം നിർദേശിച്ചിട്ടുണ്ട്. വൈറസ് പടരാൻ ഇടയുള്ള വാട്ടർ കൂളറുകളിലെ കപ്പുകൾ, ഹാൻഡ് സോപ്പ് കഷണങ്ങൾ,പ്രാർത്ഥന ഹാളിനുള്ളിലെ ചവറ്റുകുട്ട തുടങ്ങിയ എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.പ്രാർത്ഥനാ സമയത്തും അതിനുശേഷവും ജനലുകളും വാതിലുകളും തുറന്നുവെച്ച് പള്ളികളിൽ കൂടുതൽ വായുസഞ്ചാരം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.

പുതിയ നിർദേശങ്ങൾ അനുസരിച്ച് വെള്ളിയാഴ്ച ജുമുഅഃ നിസ്കാരം ഉൾപ്പെടെയുള്ള പ്രാര്ഥനകൾക്കായി എത്തുന്നവർ ബാങ്കുവിളിക്ക് മുമ്പ് തന്നെ പള്ളികളിൽ എത്തേണ്ടി വരും.ജുമുഅ ഖുതുബയുടെ സമയവും വെട്ടിച്ചുരുക്കും.

പനി ,ചുമ എന്നീ രോഗലക്ഷണങ്ങളുള്ള ആരും പള്ളികളിലേക്ക് വരരുതെന്ന് മതകാര്യ മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News