Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിന് നറുക്കുവീഴുമോയെന്ന് നാളെ അറിയാം,തീരുമാനം മസ്കത്തിൽ 

December 15, 2020

December 15, 2020

മസ്കത്ത്: ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ നിർണായക യോഗം നാളെ മസ്കത്തിലെ  ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടക്കും  39മത് ജനറല്‍ അസംബ്ലിക്കും  അനുബന്ധ യോഗങ്ങൾക്കുമാണ്  ബുധനാഴ്ച മസ്കത്ത് വേദിയാകുന്നത്..2030 ലെ ഏഷ്യന്‍ ഗെയിംസിന്റെ  ആതിഥേയരെ തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പും ഇതിന്റെ ഭാഗമായി നടക്കും. ഒമാനില്‍ ഇതാദ്യമായാണ് ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. ഏഷ്യന്‍ രാഷ്ട്രങ്ങളിലെ നാഷനല്‍ ഒളിമ്പിക്  കമ്മിറ്റി പ്രതിനിധികളും പ്രധാനപ്പെട്ട കായിക താരങ്ങളും യോഗത്തില്‍ പങ്കെടുക്കും.

സൗദിയും ഖത്തറുമാണ് ഏഷ്യന്‍ ഗെയിംസിനുള്ള  ആതിഥേയത്വ പദവി പ്രതീക്ഷിച്ച്‌ അവസാന റൗണ്ടിലുള്ള രാജ്യങ്ങള്‍.ഏഷ്യന്‍ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങള്‍ ഇരു രാജ്യങ്ങളും ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും.തുടര്‍ന്നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഒാണ്‍ലൈനിലായിരിക്കും നടക്കുക. ഇരു രാജ്യങ്ങളും ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഗെയിംസിനായി സജ്ജമായിട്ടുള്ളതെന്ന് ഏഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സബാഹ് പറഞ്ഞു.

റിയാദിലെ എഡ്ജ് ഓഫ് ദ വേള്‍ഡിനോട് ചേര്‍ന്നുള്ള തുവൈഖ് മലനിരകളിലും താഴെയുമായാണ് വേദികള്‍ സജ്ജീകരിക്കുന്നത്.ഖത്തറിലെ ദോഹയിലാണ് പ്രധാന വേദികളൊരുങ്ങുക.

32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാൻ മസ്കത്തിലെത്തിയത്..13 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒാണ്‍ലൈനിലായിരിക്കും പങ്കെടുക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News