January 05, 2021
January 05, 2021
ദോഹ: 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുമെന്ന് അമീരി ദിവാന്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചയാണ് ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ ഖത്തറിനു മേലുള്ള ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചിരുന്നു. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും സൗദി അറേബ്യ തിങ്കളാഴ്ച രാത്രി മുതല്‍ തുറക്കും. ഖത്തറുമായുള്ള സൗദിയുടെ കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ധാരണയായെന്ന് ഖത്തറിലുള്ള കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സാബാഹ് പറഞ്ഞു.
'അല്‍-ഉല ഉച്ചകോടിയുടെ പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് അമീര്‍ ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ഫോണില്‍ സംസാരിച്ചു. ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര-ജല-വ്യോമപാതകള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ അതിര്‍ത്തികള്‍ തുറക്കപ്പെടും.' -കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.
ധാരണ സംബന്ധിച്ച വിശദവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഖത്തര്‍-സൗദി അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയെഫ് ഫാലാഹ് മുബാറക്ക് അല്‍ ഹജ്‌റാഫ് പറഞ്ഞിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.