Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
41-ാമത് ജി.സി.സി ഉച്ചകോടിയ്ക്കുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു

December 30, 2020

December 30, 2020

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിന്റെ രേഖാമൂലമുള്ള ക്ഷണമാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചത്. 

ഉച്ചകോടിക്ക് ക്ഷണിച്ചു കൊണ്ടുള്ള സൗദി രാജാവിന്റെ സന്ദേശം ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയെഫ് ബിന്‍ ഫാലാഹ് അല്‍ ഹജ്‌റാഫ് ഖത്തര്‍ അമീറിന് കൈമാറി. അമീരി ദിവാനിലെത്തി ബുധനാഴ്ച രാവിലെയാണ് അദ്ദേഹം സന്ദേശം കൈമാറിയത്. 


Related News: നിർണായക ഗൾഫ് ഉച്ചകോടി സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ; ഒരുക്കങ്ങൾ പൂർത്തിയാവുന്നു


ജനുവരി അഞ്ചിന് റിയാദിലാണ് ജി.സി.സിയുടെ ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. സാധാരണഗതിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഗള്‍ഫ് ഉച്ചകോടി ജനുവരി അഞ്ചിലേക്ക് നീട്ടിയത് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെയും ഒമാന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മതിയായ സമയം നല്‍കാനാണ്. ഉപരോധം നീക്കാനായി നാല് അയല്‍ രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 വ്യവസ്ഥകളെ കുറിച്ചുള്ള ഖത്തറിന്റെ തീരുമാനം അറിയാനായാണ് കുവൈത്തിനും ഒമാനും സമയം ആവശ്യമായി വന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News