Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ |
അഫ്ഗാനിൽ സ്ഥിതി രൂക്ഷമാകുന്നു,ഇന്ന് ദോഹയിൽ നിർണായക ചർച്ച

August 11, 2021

August 11, 2021

ദോഹ: അഫ്ഗാനിലെ രാഷ്ട്രീയ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നതിനിടെ ദോഹയില്‍ ഇന്ന് റഷ്യ, അമേരിക്ക നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. ഖത്തറിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ച എന്ന നിലയിലാണ് അമേരിക്കയും റഷ്യയും പങ്കാളികളാവുന്ന രാജ്യാന്തര സമാധാന ചര്‍ച്ചക്ക് ദോഹ വേദിയാവുന്നത്. കൂടുതല്‍ രാജ്യങ്ങളെയും അന്താരാഷ്ട്ര കക്ഷികളെയും പങ്കെടുപ്പിച്ച്‌ വിപുലീകരിച്ച സമാധാന ചര്‍ച്ചയില്‍ ഇരുരാജ്യത്തിനും പുറമെ, ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍, അഫ്ഗാന്‍െറ അയല്‍രാജ്യങ്ങളായ ചൈന, പാകിസ്താന്‍, ഉസ്ബകിസ്താന്‍ എന്നിവയും പങ്കെടുക്കുന്നുണ്ട്.

 കൂടുതല്‍ പ്രവിശ്യകള്‍ കീഴടക്കി അഫ്ഗാനില്‍ താലിബാന്‍ മുന്നേറുന്നതിനിടെ  ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ ദോഹ ചര്‍ച്ചയെ കാണുന്നത്. നിര്‍ണായക യോഗത്തില്‍ അഫ്ഗാന്റെ  മറ്റൊരു അയല്‍രാജ്യമായ ഇന്ത്യക്ക് ക്ഷണമില്ല.യോഗത്തില്‍ പങ്കെടുക്കാനായി അഫ്ഗാനിലെ അമേരിക്കന്‍ പ്രതിനിധി സല്‍മേ ഖലില്‍സാദ് ചൊവ്വാഴ്ച ദോഹയിലെത്തി. അഫ്ഗാനിലെ പ്രത്യേക ദൂതന്‍ മുഹമ്മദ് സാദിഖ്, അംബാസഡര്‍ മന്‍സൂര്‍ ഖാന്‍ എന്നിവരാണ് പാകിസ്താനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്കുള്ള ഹൈകൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ പ്രതിനിധി സംഘവും ദോഹയിലെത്തി.

അഫ്ഗാനിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സല്‍മി ഖലില്‍ സാദ് ദോഹയില്‍

അഫ്ഗാന്‍ സൈന്യവും താലിബാനും വെടിനിര്‍ത്തണമെന്ന് രാജ്യാന്തര സമൂഹം ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം, താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ അക്രമത്തിന്‍െറയും ഏറ്റുമുട്ടലിന്‍െറയും വഴി ഉപേക്ഷിച്ച്‌, രാഷ്ട്രീയ പരിഹാരത്തിലേക്ക് വരണമെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സല്‍മേ ഖലില്‍സാദ് ദോഹയില്‍ ആവശ്യപ്പെട്ടു. അഫ്ഗാനിന്‍െറ സുസ്ഥിരതക്കും വികസനത്തിനും സമാധാന പാതമാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചയിലൂടെ മാത്രേമ അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ അവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയൂ. രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെ സമവായമുണ്ടാക്കാന്‍ അമേരിക്ക എല്ലാ പ്രാദേശിക വിഭാഗങ്ങളുമായും അന്തര്‍ദേശീയ പങ്കാളികളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി വിപുലീകൃത രാഷ്ട്രങ്ങളുടെ സമാധാന ചര്‍ച്ചകള്‍ നടന്നിരുെന്നങ്കിലും നിലവില്‍ അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വഷളായതിനാല്‍ ഈ കൂട്ടായ്മക്ക് ഏറെ പ്രധാന്യമുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു പ്രവിശ്യകള്‍ പിടിച്ചടക്കിയതായി തിങ്കളാഴ്ച താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ അഫ്ഗാനിസ്താനിലെ സമന്‍ഗന്‍ പ്രവിശ്യ തലസ്ഥാനമായ ഐബക് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന്‍െറ പിടിയിലായത്. ഹെറാത്ത്, കാന്തഹാര്‍, ഹെല്‍മന്ദ്, കുന്ദുസ്, സാര്‍ ഇ പുല്‍ എന്നിവ ഒരാഴ്ചക്കിടെ താലിബാന്‍ പിടിച്ചടക്കി.അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കായി ഖത്തറിന്‍െറ നേതൃത്വത്തില്‍ ഇതിനകംതന്നെ പല ചര്‍ച്ചകളും കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ജൂലൈയിലും ഖത്തറിന്‍െറ മധ്യസ്ഥതയില്‍ അഫ്ഗാന്‍-താലിബാന്‍ പ്രതിനിധികള്‍ ദോഹയില്‍ യോഗം ചേര്‍ന്നിരുന്നു.


Latest Related News