August 27, 2022
August 27, 2022
കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്കുള്ള എല്ലാ തരം ചികിത്സകളും ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയിൽ( ധമാൻ ) മാത്രമായി പരിമിതപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തെ മുഴുവൻ വിദേശികളും സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വരും. സർക്കാർ ക്ലിനിക്കുകളും, ആശുപത്രികളും ക്രമേണ കുവൈത്തികൾക്ക് മാത്രമായി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി.
റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളെയും ധമൻ സെന്ററിൽ സ്വീകരിക്കാൻ പ്രാഥമിക കരാർ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ മാത്രമേ സ്വീകരിക്കൂ. പിന്നീട് സർക്കാർ ആശുപത്രികളിലെ ചികിത്സയിൽ നിന്ന് അവരെ ഒഴിവാക്കുകയും ധമാൻ ആശുപത്രികളിൽ ചികിത്സിക്കുകയും ചെയ്യും. നിലവിൽ ജാബർ ഹോസ്പിറ്റൽ കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പുതിയ ജഹ്‌റ ഹോസ്പിറ്റലിനും പുതിയ ഫർവാനിയ ആശുപത്രിക്കും ഇത് ബാധകമാക്കും. പിന്നീടുള്ള ഘട്ടങ്ങളിൽ ഇത് അമിരി ഹോസ്പിറ്റലിലേക്കും പിന്നീട് സബാ ഹോസ്പിറ്റലിലേക്കും വ്യാപിപ്പിക്കും.
അതെസമയം,ഗുരുതരമായ അസുഖങ്ങളോ അപകടങ്ങളിൽ പെട്ടവരോ ആയ പ്രവാസികളെ സർക്കാർ ആശുപത്രികൾക്ക് സ്വീകരിക്കും. ഇവ അടിയന്തിര മെഡിക്കൽ കേസുകളായതിനാൽ കാലതാമസം വരുത്താൻ കഴിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക