Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അൽജസീറ ചാനലിന്റെ സംപ്രേഷണം വിലക്കാനൊരുങ്ങി ഇസ്രയേൽ

April 02, 2024

news_malayalam_israel_hamas_attack_updates

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഇസ്രയേലിൽ അൽജസീറ ചാനലിന്റെ സംപ്രേഷണം വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ തീരുമാനം. രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്താൻ ഉടൻ നടപടിയെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ‘അൽ ജസീറ ഇനി ഇസ്രായേലിൽ ​പ്രവർത്തിക്കില്ല. ചാനലിന്റെ പ്രവർത്തനം നിർത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ നെതന്യാഹു എക്‌സിൽ കുറിച്ചു. 

ഉപരോധിക്കപ്പെട്ട എന്‍ക്ലേവില്‍ നിന്നും യുദ്ധസമയത്ത് ഗസയില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമ ചാനലുകളിലൊന്നാണ് അല്‍ ജസീറ. ഗസയിലെ ഇസ്രയേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു തീരുമാനിച്ചത്. ഇസ്രയേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്​സ്​ വാച്ച്​ രംഗത്തെത്തിയിട്ടുണ്ട്. സത്യം മറച്ചുപിടിക്കാനുള്ള നീക്കമാണിതെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് ആരോപിച്ചു.

70 പേർ അനുകൂലിച്ചപ്പോൾ 10 പേരുടെ എതിർപ്പോടെയാണ് നിയമം പാസാക്കിയത്. ലെബനന്‍ ഔട്ട്‌ലെറ്റ് അല്‍ മയാദീനെ തടയുമെന്ന് ഇസ്രായേല്‍ പറഞ്ഞതിന് ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് നിയമം പാസാക്കിയത്.

ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍, കോടതികളുടെ സമ്മതത്തോടെ ദേശീയ താൽപര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ താത്ക്കാലികമായി അടച്ചിടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ യുദ്ധകാല നിയന്ത്രണങ്ങള്‍ പാസാക്കിയിരുന്നു.

ഗസയിലെ യുദ്ധത്തിനിടെ, ചാനലിന്റെ നിരവധി പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 25-ന് ഗസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ചെറുമകനും മറ്റ് എട്ട് ബന്ധുക്കളും ഉള്‍പ്പെടെയുള്ള കുടുംബം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗസയ്‌ക്കെതിരായ യുദ്ധം കൈകാര്യം ചെയ്തതിനെതിരെയും ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ കണ്ടെത്താത്ത സുരക്ഷാ വീഴ്ചയ്‌ക്കെതിരെയും നെതന്യാഹു വന്‍ പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് നിയമം പാസാക്കിയത്.

"അൽ ജസീറ നെറ്റ്‌വർക്കിനും അതിലെ ജീവനക്കാരുടെ അവകാശങ്ങൾക്കുമെതിരെ പുതിയ നുണകളും, പ്രകോപനപരമായ അപവാദങ്ങളും അവതരിപ്പിക്കുകയല്ലാതെ അൽ ജസീറയ്‌ക്കും പ്രസ് ഫ്രീഡത്തിനുമെതിരായ തൻ്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് ലോകത്തിന് ഒരു ന്യായീകരണവും നൽകാൻ നെതന്യാഹുവിന് കഴിഞ്ഞില്ല. അത്തരം അപകീർത്തികരമായ ആരോപണങ്ങൾ ഞങ്ങളുടെ ധീരവും പ്രൊഫഷണൽ കവറേജും തുടരുന്നതിൽ നിന്ന് ഞങ്ങളെ തടയില്ലെന്നും, എല്ലാ നിയമ നടപടികളും പിന്തുടരാനുള്ള അവകാശം നിക്ഷിപ്തമാണെന്നും അൽ ജസീറ പറഞ്ഞു.

അതേസമയം, വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള അൽജസീറയുടെ ഓഫീസുകൾക്ക് നേരെ നിരവധി തവണ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. 2022 ൽ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ ഷിറിൻ അബു അക്ലയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News