April 22, 2024
April 22, 2024
ജറൂസലം: ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനോ തടയാനോ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ സൈനിക ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി രാജിവെച്ചു. മേജർ ജനറൽ അഹരോൺ ഹലീവയാണ് രാജിവെച്ചത്.
ഹമാസ് ആക്രമണത്തിന്റെ പേരിൽ സ്ഥാനമൊഴിയുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണിയാൾ. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹലീവ സമർപ്പിച്ച രാജിക്കത്തും ഐ.ഡി.എഫ് പുറത്തുവിട്ടിട്ടുണ്ട്.
“ഇസ്രായേലിനെതിരെ 2023 ഒക്ടോബർ 7ന് (ശനിയാഴ്ച) ഹമാസ് മാരകമായ അപ്രതീക്ഷിത ആക്രമണം നടത്തി. ഞങ്ങളെ ഏൽപ്പിച്ച ചുമതല എന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം നിറവേറ്റിയില്ല. ആ കറുത്ത ദിനം അന്ന് മുതൽ എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. എല്ലാ രാപ്പകലുകളിലും യുദ്ധത്തിന്റെ ഭയാനകമായ വേദന എന്നെ പിന്തുടരുന്നു’ - രാജിക്കത്തിൽ ഹലീവ പറഞ്ഞു.
നൂറുകണക്കിന് ഇസ്രായേൽ സൈനികരടക്കം 1170 പേർ ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ കണക്ക്. എന്നാൽ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസയിൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 34,097 പേരാണ് കൊല്ലപ്പെട്ടത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F