Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ 

April 25, 2024

news_malayalam_politics_in_kerala

April 25, 2024

ന്യൂസ്‌റൂം ഡെസ്ക്

കണ്ണൂർ :ശോഭാ സുരേന്ദ്രനും നന്ദകുമാറും ഉൾപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാവുന്നു.ബി.ജെ.പിയിലേക്ക് പോകാൻ സി.പി.എമ്മിലെ പ്രമുഖ നേതാവ്  ഇ.പി ജയരാജൻ ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണം ഏറെ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിലയിരുത്തൽ.ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ ജയരാജന് പങ്കാളിത്തമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ വിവാദം ചൂടുപിടിക്കുന്നത്.

ശോഭാസുരേന്ദ്രന് നൽകിയ പത്തുലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ നിന്നാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്.തന്റെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ടാണ് നന്ദകുമാർ പത്തു ലക്ഷം രൂപനൽകിയതെന്നും സി.പി.എമ്മിലെ മുതിർന്ന നേതാക്കളെ ബി.ജെ.പയിൽ എത്തിക്കുന്നതിന്റെ ചർച്ചകൾക്കായാണ് നന്ദകുമാറിനെ ആദ്യമായി കണ്ടതെന്നുമായിരുന്നു ശോഭാസുരേന്ദ്രന്റെ വിശദീകരണം.എന്നാൽ ശോഭാസുരേന്ദ്രൻ സി.പി.എം നേതാവിന്റെ പേര്. വെളിപ്പെടുത്തിയിരുന്നില്ല.പിന്നീട് ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കെ.സുധാകരൻ ബി.ജെ.പിയുമായി ചർച്ച നടത്തിയ നേതാവ് ഇ.പി ജയരാജനാണെന്ന് കെ.സുധാകരൻ ആരോപിച്ചത്.

അതേസമയം,ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ ഇ.പി ജയരാജനുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച നന്ദകുമാർ ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പാർട്ടിയുടെ സഹായം തേടിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും വെളിപ്പെടുത്തി.പകരം ലാവ്‌ലിൻ കേസിലും സ്വര്ണക്കടത്ത് കേസിലും ജാവദേക്കർ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ജയരാജൻ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.കെ.സുധാകരനും ജാവദേക്കറുമായി ചർച്ച നടത്തിയെങ്കിലും കെ.പി.സി.സി അധ്യക്ഷസ്ഥാനം കിട്ടിയപ്പോൾ സുധാകരൻ ചാടിപ്പോവുകയായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News