January 09, 2024
January 09, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസിന്റെ പരിധി നിശ്ചയിച്ചു. വാണിജ്യ- വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അല്‍ ഐബാന്‍ ഫീസ് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സഹാബിന്റെ ശുപാര്‍ശ പ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഏകോപനത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ യാത്രാ നിരക്ക് ഉള്‍പ്പെടെയുള്ള പരമാവധി ചെലവ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലുടമയുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് തുക ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ട മുഴുവന്‍ അവകാശങ്ങളും തിരികെ ലഭിക്കാന്‍ തൊഴിലുടമയെ പ്രാപ്തമാക്കുന്നതാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ തീരുമാന പ്രകാരം, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി നിരക്ക്, ടിക്കറ്റ് തുക ഉള്‍പ്പെടെ 750 കുവൈത്ത് ദിനാറാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 575 കുവൈത്ത് ദിനാറും സ്‌പോണ്‍സര്‍ നല്‍കുന്ന പ്രത്യേക പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 350 കുവൈത്ത് ദിനാറുമാണ് നിശ്ചയിച്ചിട്ടുള്ളത്.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളാണ് .
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F