Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് കനത്ത തോല്‍വി

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ബെംഗുലൂരൂ: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം നടപ്പലാക്കുകയും മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബി.സി. നാഗേഷ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ നാഗേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ഷദാക്ഷരി 17,652 വോട്ടിന് പരാജയപ്പെടുത്തി. ശാന്തകുമാറാണ് മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി.

2008ലും 2018ലും ബിജെപി സ്ഥാനാര്‍ത്ഥിയായി ബിസി നാഗേഷ് വിജയച്ച മണ്ഡലം കൂടിയാണ് തിപ്റ്റൂര്‍. 2013 നുശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിക്കുന്ന കാഴ്ചക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ബി.സി. നാഗേഷ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധനായ നേതാവാണ് ബി.സി. നാഗേഷ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News