Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പ്രവാസികളുടെ മടക്കം,ഗൾഫിലേക്ക് പോകാൻ തയാറായിരിക്കാൻ മൂന്ന് യുദ്ധക്കപ്പലുകൾക്ക് കേന്ദ്ര നിർദേശം 

April 28, 2020

April 28, 2020

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ രാജ്യത്തെ മൂന്ന് വലിയ യുദ്ധക്കപ്പലുകൾ സജ്ജമാക്കിയതായി ഇന്ത്യൻ ഡിഫൻസ് റിസർച് വിങ് റിപ്പോർട്ട് ചെയ്തു.ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഐഎന്‍എസ് ജലാശ്വയും മറ്റ് രണ്ടു കപ്പലുകളുമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാത്രതിരിക്കാന്‍ തയാറായിരിക്കണമെന്നാണ് ഈ കപ്പലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎന്‍എസ് ജലാശ്വ ഉപയോഗിച്ച്‌ നിരവധി ആളുകളെ തിരികെയെത്തിക്കാന്‍ കഴിയും.
ജീവനക്കാരെ കൂടാതെ 1000 പേരെ വഹിക്കാന്‍ കഴിയുന്ന ഐഎന്‍എസ് ജലാശ്വയില്‍ സാമൂഹിക അകലം പാലിച്ചാണെങ്കില്‍ പോലും 850 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

ജലാശ്വയ്‌ക്കൊപ്പം സജ്ജമാക്കിയിരിക്കുന്ന മറ്റ് രണ്ട്‌ കപ്പലുകള്‍ക്കും നൂറുകണക്കിന് പേരുമായി യാത്ര ചെയ്യാൻ ശേഷിയുണ്ട്.

കൊച്ചി, വിശാഖപ്പട്ടണം, പോര്‍ട്ട്‌ബ്ലെയര്‍ എന്നിവിടങ്ങളിലെ നാവികകേന്ദ്രങ്ങളില്‍ സേനയ്ക്ക് എട്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളുണ്ട്. ഇതില്‍ രണ്ടെണ്ണം അറ്റക്കുറ്റപ്പണികളിലാണ്. ബാക്കിയുള്ളതില്‍
നാലെണ്ണവും ഉടനെ സജ്ജമാക്കുമെന്നാണ് സൂചന.

രോഗികള്‍, ഗര്‍ഭിണികള്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ പൊതുമാപ്പിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചെത്താനുള്ളവര്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെയായിരിക്കും ആദ്യഘട്ടത്തില്‍ തിരികെയെത്തിക്കുകയെന്നാണ് സൂചന.

വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രണ്ടു ലക്ഷത്തോളം മലയാളികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News