May 17, 2021
May 17, 2021
ജറൂസലം: ഇസ്രായേല്‍ അധിനിവേശത്തിലൂടെ ജൂത കുടിയേറ്റ മേഖലയാക്കിയ ഫലസ്തീനിലെ ഗിവത് സീവില്‍ നിര്‍മാണത്തിലിരുന്ന ജൂത ആരാ ധനാലയമായ സിനഗോഗ് തകര്‍ന്ന് വീണ് രണ്ട് വിശ്വാസികള്‍ മരിച്ചു. അപകടത്തില്‍ 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ദേശീയ ആംബുലന്‍സ് സര്‍വിസ് വിഭാഗം അറിയിച്ചതായി പ്രമുഖ അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത വാസസ്ഥലത്ത് നിര്‍മ്മാണത്തിലിരുന്ന സിനഗോഗിന്‍റെ ഗ്രാന്‍ഡ്സ്റ്റാന്‍ഡ് ഇടിഞ്ഞുവീഴുകയായിരുന്നു. ജൂത ആഘോഷദിനങ്ങളായ ഷാവൂത്തിനോടനുബന്ധിച്ച് 650 വിശ്വാസികള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വക്താവ് വെളിപ്പെടുത്തി . സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സുകളും സൈനിക ഹെലികോപ്റ്ററുകളും പരിക്കേറ്റവരെ ഉടനടി ആശുപത്രികളില്‍ എത്തിച്ചു.
ഗ്രാന്‍ഡ്സ്റ്റാന്‍ഡ് തകര്‍ന്ന് വിശ്വാസികളുടെ മേല്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ ഓടിരക്ഷപ്പെടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ നിലത്തുവീണു. ഇവര്‍ക്ക് ചവിട്ടറ്റതാണ് പരിക്കേറ്റവരുടെ എണ്ണം കൂട്ടിയത് . അതെ സമയം കെട്ടിടം സുരക്ഷിതമല്ലെന്ന് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി മേയര്‍ അറിയിച്ചു.
അതെ സമയം രണ്ടാഴ്ച മുമ്പ് വടക്കന്‍ ഇസ്രായേലില്‍ ജൂതപുരോഹിതന്‍റെ സമാധിസ്ഥലത്ത് തിക്കിലും തിരക്കിലും പെട്ട് 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു . ഗിവത് സീവില്‍ നടന്ന അപകടത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുമെന്ന് ജറുസലം പൊലീസ് മേധാവി ഡോറോണ്‍ ടര്‍ഗമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758