October 20, 2021
October 20, 2021
ഡമാസ്കസ് : സൈനികബസ്സിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്. ഡമാസ്കസിലുള്ള ഒരു പാലം കടക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചതെന്ന് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.
തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും,രണ്ട് സ്‌ഫോടകവസ്തുക്കളാണ് ബസ്സിൽ സ്ഥാപിച്ചിരുന്നതെന്നും വ്യക്തമാക്കിയ സിറിയൻ ഗവണ്മെന്റ്, ഒരു സ്‌ഫോടകവസ്തു നിർവീര്യമാക്കിയതായും മാധ്യമങ്ങളെ അറിയിച്ചു. 2017 മാർച്ചിൽ നടന്ന ബോംബാക്രമണത്തിന് ശേഷം സിറിയ ആദ്യമായാണ് ഇത്രയും വലിയ ആക്രമണത്തിന് സാക്ഷിയാവുന്നത്. ബഷീർ അൽ അസ്സദിന്റെ സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ തീവ്രവാദികളുടെ ആക്രമണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.