Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ചതായി താലിബാൻ

November 29, 2019

November 29, 2019

ദോഹ : താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനഃരാരംഭിച്ചതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ താലിബാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ക്യാംപിൽ നടത്തിയ മിന്നൽ സന്ദർശനത്തിനിടെയാണ് രണ്ടു മാസത്തെ ഇടവേളക്ക് ശേഷം താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ച കാര്യം ട്രംപ് അറിയിച്ചത്. എന്നാൽ താലിബാൻ ഇത് സംബന്ധിച്ച്  പ്രതികരിക്കാൻ ആദ്യം തയാറായിരുന്നില്ല. എന്നാൽ ദോഹയിൽ വെച്ച് അമേരിക്കയുടെ അഫ്ഗാൻ പ്രതിനിധികളും താലിബാനുമായി ചർച്ചനടത്തിയതായി താലിബാൻ വക്താവ് സബീനുള്ള മുജാഹിദ് എ.എഫ്.പിയെ അറിയിച്ചതായി അൽജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അഫ്‌ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഈ വർഷം തുടക്കത്തിൽ ആരംഭിച്ച സമാധാന ചർച്ചകൾ പിന്നീട് നിർത്തിവെക്കുകയായിരുന്നു. താലിബാൻ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ സെപ്തംബറിൽ സമാധാന ചർച്ചകൾ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചത്.

അതേസമയം,2016 മുതൽ താലിബാന്റെ ബന്ദികളായി കഴിഞ്ഞിരുന്ന അമേരിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നുമുള്ള രണ്ടു കോളേജ് അധ്യാപകരെ ഖത്തറിന്റെ മധ്യസ്ഥയിൽ ഈയിടെ മോചിപ്പിച്ചിരുന്നു. പകരം അഫ്‌ഗാനിൽ തടവിലായിരുന്ന 10 പേരെ താലിബാന് കൈമാറി. ഇതിന്റെ തുടർച്ചയായാണ്  സമാധാന ചർച്ചകൾ പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ട്. 


Latest Related News